Saturday, April 16, 2011

ചെമ്പിരിക്ക മാല


1961 ല്‍ സി.എം. ഉസ്താദ് രചിച്ച ചെമ്പരിക്ക മാല


(ചെമ്പിരിക്ക മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന 
പുണ്യപുരുഷനെ കുറിച്ച്)


ബിസ്മി റബ്ബില്‍ അര്‍ശി വല്‍ കുര്‍സിയ്യി എന്നോതുന്നേ
വിസ്തരം ഹംദന്‍ കസീറന്‍ എന്നു ഞാന്‍ ചൊല്ലുന്നേ
വിസ്തരിക്കുന്നു നബി മുഹമ്മദില്‍ സ്വലവാത്തേ
വിശ്വമിന്‍ കാരുണ്യമോരാം തന്‍ സലാമും ഒത്തേ
നിസ്തുല താരങ്ങളായ് തിളങ്ങും സഹ്ബീ ചേര്‍ത്തേ
നിഷ്ഠരാം ആലും അടങ്കല്‍ ഈ ഇരവില്‍ കോര്‍ത്തേ
ഹസ്തവും ചേര്‍ത്തു ഗമിച്ച സര്‍വ്വരിലുമാണേ
ഹഖ് റബ്ബേ ചേര്‍ക്കിതില്‍ നീ ഞങ്ങള്‍ ആകമാനേ
ചെമ്പിരിക്ക എന്ന ദിക്കില്‍ വന്നൊരുലിയുല്ലാഹ്
ചെമ്പകപ്പൂ തന്റെ കഥ ചൊല്ലിടും കാക്കല്ലാഹ്
വമ്പരോരെ കേളി കീര്‍ത്തി ആരിലും മറയൂലാ
വന്ദ്യരോരെ തിങ്കളെന്നും മന്നിലും മങ്ങൂലാ
ഇമ്പമാല്‍ വന്ന വലിയ്യുല്‍ ജംഹരിയോര്‍ വാര്‍ത്തേ
ചൊല്ലിയാല്‍ ഒടുങ്ങയില്ല തെല്ലു ന്താനും കോര്‍ത്തെ
നല്ലവര്‍ ചിലരുടെ അപേക്ഷയെ മാനിത്തേ
നന്മനസ്സാല്‍ മാലയൊന്ന് ഈ തരത്തില്‍ കോര്‍ത്തേ
ഓര്‍ത്തിടുകില്‍ നല്‍വലിയ്യില്‍ ജംഹരി തന്‍ സ്വീത്തേ
ഓതിടുവാന്‍ ഏറെയുണ്ട് നന്മകള്‍ മികത്തേ
തീര്‍ത്തുകോര്‍വയെ വാന്‍ പൂവിനിറന്ത സ്വലാത്തേ
തങ്കത്വാഹ ഞങ്ങളില്‍ നല്‍പൊങ്ങും സ്വലാത്തേ
കീര്‍ത്തിപെറ്റ ആലിലും അസ്ഹാബിലും റളിയല്ലാഹ്
കേമാല്‍ നീ ഞങ്ങളെ ദോഷം പൊറുത്തീടല്ലാഹ്
ചെമ്പിരിക്ക ജംഹരിയില്‍ ആ വലീ ജീവിത്തെ
ജീവിതത്തിന്‍ ഖിതാമും ജംഹരിയില്‍ വെച്ചെ
തന്നിമിത്തം നിര്‍മിതം ഈ ഖബറിടം ഉയര്‍ന്നെ
തന്നിലേക്കന്നുമുതല്‍ക്കെ പെരുജനം വരുന്നെ
മുഅ്മിനായൊരൂ സമൂഹം ഈ മഖാമിനൊത്തെ
ചുറ്റരുമായ് വസിച്ചിടാന്‍ നന്മയും കൊതിത്തെ
അന്നതാരാണെന്ന് ഉറ്റു നോക്കുകില്‍ പെരുത്തെ
അറിവുകള്‍ വരുന്നതില്ലാ എങ്കിലും കുറിത്തെ
ചെന്ന്‌കേള്‍ക്കും ഹനഫികള്‍ അന്നീതലത്തില്‍ പാര്‍ത്തെ
ചൊന്നവര്‍കള്‍ ഒക്കെയും പിന്നെ തലം വിടുത്തെ
തന്നിമിത്തം വിജനമായി കാടുകള്‍ നിറഞ്ഞെ
തണ്ണിയാലെ മറുവശത്ത് ബഹ്‌റതും കവിഞ്ഞെ
ഈതരത്തില്‍ ഈ മഖാമില്‍ ആളുകള്‍ കുറഞ്ഞെ
കാവലായും സാഇറായും വരവുകള്‍ മുറിഞ്ഞെ
ഇത്തരുണം തന്നയാലും സ്വപ്നം ഒന്നുദിത്തെ
ഇത്തലത്തില്‍ നിന്ന് ദൂരെ ചെമ്മനാടില്‍ പാര്‍ത്തെ
നിഷ്‌കളങ്ക ദിഹ്നതുള്ള പോക്കര് എന്നോവര്‍ക്ക്
നിശ്ചയം നീ ഇങ്ങി വാവാ ഇത്തലത്തില്‍ പാര്‍ക്കെ
നിഷ്ടയില്‍ കുമിഞ്ഞു താനും തന്റെ അഹ്‌ലും ഒത്തെ
നിഷ്പ്രയാസം നാടും വീടും ഒക്കെ വിട്ടൊഴിത്തെ
ഇഷ്ടമില്‍ ഈ നാട്ടിലെത്തി പാര്‍ത്തിടുന്ന നാളില്‍
ഇത്തലത്തില്‍ ഇല്ലമൊന്നും ഇല്ല പാര്‍ത്തു കാട്ടില്‍
കഷ്ടമില്ലാ ഉടനെയെത്തി രണ്ടു വീട്ടുകാരെ
കറുത്തതും വെളുത്തതുമാം സൈനുദ്ദീനുമാരെ
ഗുണമറേതും മൂനിസ് ഒത്ത് പോക്കര് ഉന്‍സിലായെ
ഗൗരവത്തില്‍ മസ്ജിദിങ്കല്‍ അങ്ങിരിപ്പിലായെ
ചുണയതുള്ള പെങ്കിടാങ്കള്‍ ഭക്ഷണം എടുത്തെ
ചിലച്ചിടും നേരത്ത് ക്രൂര നരയും മന്നടുത്തെ
കെണിയിതില്‍ പെട്ട് ഭയന്ന് പെണ്‍ കിടാങ്ങളോടി
കെണി ഇതെല്ലാം കണ്ട് പോക്കര് വിളിച്ചതിനെ മാടി
വണക്കമിലായ് ഇങ്ങടുത്തെ ചെന്നതു തലോടി
വിനയമായി നീ ഇരുന്നോ ആകിടല്ലാ പേടി
ഇത്തരത്തിലുള്ള ശറഫിന് സബബായോരെ
ഇത്തലത്തെ മര്‍ഖദിങ്കല്‍ ഫള്‌ല് ചൊരി കോനെ
സത്തരത്തിലുണ്ട് കറാമത്ത് ഏറ്റം ഓതാന്‍
സത്തതില്‍ നിന്നുച്ചരിക്കും ഒന്നു രണ്ടു കേള്‍ക്കാന്‍
പത്തിരുപതാണ്ടു പാഞ്ഞു ഒന്നുമില്ലാ കുഞ്ഞെ
പണ്ടു തൊട്ടെ നാരി തന്റെ മംഗലം കഴിഞ്ഞെ
ഉത്തരത്തിന്നാശയാലെ ഉച്ചരിച്ചു പെണ്ണെ
ഇത്തലത്തില്‍ മഖാമിന്‍ മുറ്റമില്‍ കടന്നെ
ലുബ്ബ് നൊന്തിട്ടോതി റബ്ബെ ഏക് സന്താനത്തെ
ലങ്കും വലീ തന്റെ ഹഖാല്‍ തന്നിടോരു മുത്തെ
റബ്ബു തന്റെ കരുണയങ്ങാതാ ചൊരിഞ്ഞിടുന്നെ
റഹ്മില്‍ ഈ തരുണീമണിക്ക് ഹംല് ഉടനെ വന്നെ
ഹിബ്ബു കുഞ്ഞെ കയ്യിലേന്തി പെണ്ണ് വീണ്ടും വന്നെ
ഹുബ്ബിലായി നേര്‍ച്ചയെല്ലാം നന്മയില്‍ വീട്ടുന്നെ
ഹബ്ബു ഖല്‍ബ് അകത്തതായ ഈ വലി ഹഖാലെ
ഹമ്മു ഗമ്മും നീക്കിടല്ലാഹ് കണ്ണില്‍ ഉണ്ണിയാലെ
മീനും തീനും തോനെയുള്ള യമ്മിന്‍ ഉരുവില്‍ പാര്‍ത്തെ
മീന്‍പിടിക്കുന്നോരില്‍ ഒരുവന്‍ കാളം കയറില്‍ കോര്‍ത്തെ
വീണുകടലില്‍ വള്ളി കയ്യില്‍ നീന്തി കുഴിയിലായെ
വേഗമങ്ങ് വട്ടം ചുറ്റും വന്‍ ചുഴിയിലായെ
ദീനരോദനം മൊഴിഞ്ഞു ദിഹ്നിടിഞ്ഞുപോയെ
ദൃഷ്ടികള്‍ അടഞ്ഞുപോയി ദുഖവും ഏറെ ലായെ
കേണു നാഥാ കാണുമീ മുഖാമിലേക്കു പോകാം
കേമമായി നേരും നേര്‍ച്ച രക്ഷിച്ചാലുമാകാം
പറയുന്നേരം ആഞ്ഞടിച്ചു വന്‍തിര അതൊന്നെ
പരമപ്രിയം ആകുംവണ്ണം അണഞ്ഞു കരയില്‍ ചെന്നെ
തരത്തില്‍ ഇത്ര പുതുമയുള്ള വലിയു തന്റെ സ്ഥാനം
തരം തരത്തില്‍ സ്വര്‍ഗ വീട്ടില്‍ ഉയരമാക്ക വേണം
ഫണ്ടൊരുനാള്‍ ചന്ദ്രഗിരിപുഴ ജലം പെരുത്തെ
ജലനിരപ്പ് പൊങ്ങി പൊങ്ങി നാലുപാടും പാര്‍ത്തെ
വഴികളും കയത്തിലായി വീടുകള്‍ തകര്‍ത്തെ
നാശം ഏറ്റം നാശമായി സകലതും പൊതിര്‍ന്നെ
നേര്‍ക്കുനേരെ അഴിയറുക്കലാണിതിന്‍ വിധി അതെന്നെ
വേറെ ഇല്ല പോംവഴി വിദഗ്ധരും പറയുന്നെ
ഈ വിധിക്കായ് ഒത്തുവന്ന എല്ലാരും തളര്‍ന്നെ
അഴിയറുക്കാനായതില്ലാ വേദനാ ഉയര്‍ന്നെ
അറ്റമില്‍ അതാ വരുന്നു സംഘമൊന്നൂറുങ്ങി
ചെമ്പിരിക്കാ ദിക്കുകാരാല്‍ ചെയ്തിടാമില്‍ ഭംഗി




* * *
പൂത്തു മുത്തു പൂര്‍ണ്ണമായ് കത്തി ലെങ്കും മുത്തെ
പൂമണിയരാം വലി അണഞ്ഞു ഇത്തലത്തെ
ഔലിയാക്കള്‍ക്കുള്ള സില്‍ക്കിന്‍ രത്‌നമായി തന്നെ
അസ്ഫിയാ ഹാരത്തിനുള്ള മുത്തുമായിട്ടുന്നെ
മികവരാം ഈ മുത്തഖിയില്‍ ശറഫതേറ്റ് കോനേ
മൂപ്പരോരെ നാടിലാകെ നന്മ ഏറ്റ് താനെ
ഖൗലി ആകും ഈ കവിത നെയ്‌തെടുക്കാനെന്നില്‍
കരുണ ഈന്തിയ ലോക നാഥാ സര്‍വ്വ ശുക്‌റും നിന്നില്‍
ഹൗലും കഴിവും കുല്ലു ഹംദും റബ്ബെ നിന്നില്‍ തന്നെ
ഹൗലും ഖൗഫും രോഗമെയും നീക്കിട് എന്നെന്നെ
കുല്ലുശൈഇന്‍ റാഫിഉന്‍ ഖാഫിള് താന്‍ തുണത്തെ
കോര്‍വ്വയാല്‍ ആശിച്ചപോല്‍ ഇമ്മാല ഞാനും തീര്‍ത്തെ
കൊല്ലം ഹിജ്‌രി അല്‍ഫും അതില്‍ മൂന്ന് നൂറും ചേര്‍ത്തേ
കൂടെ എട്ടിന് പത്ത് ഗുണിതം ശഹ്‌റ് സ്വഫ്‌റില്‍ കോര്‍ത്തെ
ചൊല്ലിടാനുള്ള ആശ യേറി നേതാ ഈ ഗീതത്തേ
ചൊങ്കില്‍ ഫതഹുല്‍ കന്‍സ് അതെന്ന് നാമം അണിയിത്തേ...

No comments:

Post a Comment